Malayalam Bible

എസ്രാ 2

വലിയ സ്ക്രീൻ
  1. 1ബാബേൽരാജാവായ നെബൂഖദ് നേസർ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്നു യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിതു:
    വലിയ സ്ക്രീൻ
  2. 2സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നഹെമ്യാവു, സെരായാവു, രെയേലയാവു, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിതു:
    വലിയ സ്ക്രീൻ
  3. 3പരോശിന്റെ മക്കൾ രണ്ടായിരത്തൊരുനൂറ്റെഴുപത്തിരണ്ടു.
    വലിയ സ്ക്രീൻ
  4. 4ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
    വലിയ സ്ക്രീൻ
  5. 5ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
    വലിയ സ്ക്രീൻ
  6. 6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
    വലിയ സ്ക്രീൻ
  7. 7ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
    വലിയ സ്ക്രീൻ
  8. 8സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു.
    വലിയ സ്ക്രീൻ
  9. 9സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
    വലിയ സ്ക്രീൻ
  10. 10ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ടു.
    വലിയ സ്ക്രീൻ
  11. 11ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്നു.
    വലിയ സ്ക്രീൻ
  12. 12അസ്ഗാദിന്റെ മക്കൾ ആയിരത്തിരുനൂറ്റിരുപത്തിരണ്ടു.
    വലിയ സ്ക്രീൻ
  13. 13അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറു.
    വലിയ സ്ക്രീൻ
  14. 14ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറു.
    വലിയ സ്ക്രീൻ
  15. 15ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാലു.
    വലിയ സ്ക്രീൻ
  16. 16യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ടു.
    വലിയ സ്ക്രീൻ
  17. 17ബോസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്നു.
    വലിയ സ്ക്രീൻ
  18. 18യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ടു.
    വലിയ സ്ക്രീൻ
  19. 19ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്നു.
    വലിയ സ്ക്രീൻ
  20. 20ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ചു.
    വലിയ സ്ക്രീൻ
  21. 21ബേത്ത്ളേഹെമ്യർ നൂറ്റിരുപത്തിമൂന്നു.
    വലിയ സ്ക്രീൻ
  22. 22നെതോഫാത്യർ അമ്പത്താറു.
    വലിയ സ്ക്രീൻ
  23. 23അനാഥോത്യർ നൂറ്റിരുപത്തെട്ടു.
    വലിയ സ്ക്രീൻ
  24. 24അസ്മാവെത്യർ നാല്പത്തിരണ്ടു.
    വലിയ സ്ക്രീൻ
  25. 25കിർയ്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്നു.
    വലിയ സ്ക്രീൻ
  26. 26രാമയിലെയും ഗേബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്നു.
    വലിയ സ്ക്രീൻ
  27. 27മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ടു.
    വലിയ സ്ക്രീൻ
  28. 28ബേഥേലിലെയും ഹായിയിലേയുംനിവാസികൾ ഇരുനൂറ്റിരുപത്തിമൂന്നു.
    വലിയ സ്ക്രീൻ
  29. 29നെബോനിവാസികൾ അമ്പത്തിരണ്ടു.
    വലിയ സ്ക്രീൻ
  30. 30മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറു.
    വലിയ സ്ക്രീൻ
  31. 31മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
    വലിയ സ്ക്രീൻ
  32. 32ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപതു.
    വലിയ സ്ക്രീൻ
  33. 33ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ചു.
    വലിയ സ്ക്രീൻ
  34. 34യെരീഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ചു.
    വലിയ സ്ക്രീൻ
  35. 35സെനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പതു.
    വലിയ സ്ക്രീൻ
  36. 36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തി മൂന്നു.
    വലിയ സ്ക്രീൻ
  37. 37ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
    വലിയ സ്ക്രീൻ
  38. 38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
    വലിയ സ്ക്രീൻ
  39. 39ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴു.
    വലിയ സ്ക്രീൻ
  40. 40ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാലു.
    വലിയ സ്ക്രീൻ
  41. 41സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ടു.
    വലിയ സ്ക്രീൻ
  42. 42വാതിൽകാവൽക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റിമുപ്പത്തൊമ്പതു.
    വലിയ സ്ക്രീൻ
  43. 43ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,
    വലിയ സ്ക്രീൻ
  44. 44കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,
    വലിയ സ്ക്രീൻ
  45. 45ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ അക്കൂബിന്റെ മക്കൾ,
    വലിയ സ്ക്രീൻ
  46. 46ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,
    വലിയ സ്ക്രീൻ
  47. 47ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗഹരിന്റെ മക്കൾ,
    വലിയ സ്ക്രീൻ
  48. 48രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,
    വലിയ സ്ക്രീൻ
  49. 49ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,
    വലിയ സ്ക്രീൻ
  50. 50ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,
    വലിയ സ്ക്രീൻ
  51. 51മെയൂന്യർ, നെഫീസ്യർ, ബക്ക്ബുക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,
    വലിയ സ്ക്രീൻ
  52. 52ബസ്ളൂത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,
    വലിയ സ്ക്രീൻ
  53. 53സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,
    വലിയ സ്ക്രീൻ
  54. 54നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.
    വലിയ സ്ക്രീൻ
  55. 55ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,
    വലിയ സ്ക്രീൻ
  56. 56യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ
    വലിയ സ്ക്രീൻ
  57. 57ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.
    വലിയ സ്ക്രീൻ
  58. 58ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു.
    വലിയ സ്ക്രീൻ
  59. 59തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്നു പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നേയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാൻ അവർക്കു കഴിഞ്ഞില്ല.
    വലിയ സ്ക്രീൻ
  60. 60ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ടു.
    വലിയ സ്ക്രീൻ
  61. 61പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ചു അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.
    വലിയ സ്ക്രീൻ
  62. 62ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ടു അവരെ അശുദ്ധരെന്നു എണ്ണി പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
    വലിയ സ്ക്രീൻ
  63. 63ഊരീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായതു തിന്നരുതു എന്നു ദേശാധിപതി അവരോടു കല്പിച്ചു.
    വലിയ സ്ക്രീൻ
  64. 64സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപതുപേർ ആയിരുന്നു.
    വലിയ സ്ക്രീൻ
  65. 65അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
    വലിയ സ്ക്രീൻ
  66. 66എഴുനൂറ്റിമുപ്പത്താറു കുതിരയും ഇരുനൂറ്റിനാല്പത്തഞ്ചു കോവർകഴുതയും
    വലിയ സ്ക്രീൻ
  67. 67നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
    വലിയ സ്ക്രീൻ
  68. 68എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു.
    വലിയ സ്ക്രീൻ
  69. 69അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
    വലിയ സ്ക്രീൻ
  70. 70പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽ കാവൽക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു. എല്ലായിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.
    വലിയ സ്ക്രീൻ